ചെന്നൈ: തടവുകാരുടെ മോചനകാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ എ.ഡി. ജഗദീഷ് ചന്ദ്ര, ജി.കെ. ഇള്ളന്തിരിയാൻ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളിയ ഗവർണറുടെ നടപടിക്കെതിരേ സമർപ്പിച്ച ഹർജിയിലാണു വിധി.